Connect with us

Kerala

മൂന്നുരൂപയെ ചൊല്ലി തര്‍ക്കം:വയോധികനുനേരെ ബസ് കണ്ടക്ടറുടെ ക്രൂരമര്‍ദനം

ബസ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തൃശൂര്‍ | സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടി താഴെയിട്ടതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത ബസിലെ കണ്ടക്ടറാണ് വയോധികനു നേരെ ആക്രമണം നടത്തിയത്. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന 68കാരനായ വയോധികനാണ് പരുക്കേറ്റത്. മൂന്നു രൂപ ചില്ലറയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ചില്ലറയെ ചൊല്ലി കണ്ടക്ടറായ രതീഷ് വയോധികനുമായി തര്‍ക്കമുണ്ടാക്കുകയും ബസ് പുത്തന്‍തോട് ബസ്സ്‌റ്റോപ്പിന് സമീപത്തെത്തിയപ്പോള്‍ കണ്ടക്ടര്‍ പവിത്രനെ ചവിട്ടുകയുമായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് പവിത്രന്‍ തലയിടിച്ച് വീണു. നിലത്തുവീണ പവിത്രനെ രതീഷ് വീണ്ടും മര്‍ദിച്ചതായാണ് യാത്രക്കാര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞുനിര്‍ത്തുകയും പരുക്കേറ്റ പവിത്രനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബസ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. പവിത്രന്റെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest