Connect with us

actress molestation

നടിയെ പീഡിപ്പിച്ച് ദൃശ്യം പകർത്തൽ: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി

സുനിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്.

Published

|

Last Updated

കൊച്ചി | ഓടുന്ന കാറിൽ നടിയെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. 2017ൽ അറസ്റ്റിലായ പൾസർ സുനി, ആറ് വർഷമായി ജയിലിലാണ്. ന്യായമായ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകാമെന്ന ജൂലൈ 13ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സുനി ഹരജി നൽകിയത്.

സുനിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കിയത്.  നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി സമയപരിധി നൽകിയെങ്കിലും കീഴ്‌ക്കോടതി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. കേസിൽ നടൻ ദിലീപും ആരോപണവിധേയനാണ്. ദിലീപിന് വേണ്ടിയാണ് സിനിമാ സെറ്റിലുണ്ടാകാറുള്ള പൾസർ സുനി നടിയെ ആക്രമിച്ചതെന്ന് ആരോപണമുണ്ട്.

Latest