Connect with us

Kerala

മുക്കുപണ്ടം പണയംവെച്ച് 40,000 രൂപ തട്ടിയ യുവാവ് പിടിയില്‍

കള്ളനോട്ടടിച്ച കേസും കല്ലൂര്‍ക്കാട് മോഷണക്കേസും പ്രതിക്ക് നേരെയുണ്ട്.

Published

|

Last Updated

കൊച്ചി | മുക്കുപണ്ടം പണയംവെച്ച് 40,000 രൂപ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആവോലി കുന്നുമേല്‍ എബി ജോസി (26)നെയാണ് സംഭവത്തില്‍ പോലീസ് പിടികൂടിയത്. പഴന്തോട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച ശേഷം പ്രതി പണം തട്ടുകയായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ സമാനമായ രീതിയില്‍ കോലഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു.

ഇതുകൂടാതെ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ അബ്കാരി കേസും നോര്‍ത്ത് സ്‌റ്റേഷനില്‍ കള്ളനോട്ടടിച്ച കേസും കല്ലൂര്‍ക്കാട് മോഷണക്കേസും പ്രതിക്ക് നേരെയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു.

പ്രതിയെ പിടികൂടാനായുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.പി. സുധീഷ്, എസ്.ഐമാരായ വി.കെ.നിസാര്‍, എന്‍.കെ.ജേക്കബ്, എന്‍.എം.ബിനു എ.എസ്.ഐ, വി.എസ്.അബൂബക്കര്‍ സീനിയര്‍ സി.പി.ഒ മാരായ കെ.ആര്‍.പ്രിയ,വര്‍ഗീസ് ടി.വേണാട്ട്, ടി.എ.അഫ്സല്‍ സി.പി.ഒ രജീഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Latest