Connect with us

Kerala

തനതു വരുമാനം വര്‍ധിപ്പിച്ച് വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന ബജറ്റ്

2025-26 വര്‍ഷത്തില്‍ തനതു നികുതി വരുമാനം 83,731 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ തനതു വരുമാനം വര്‍ധിപ്പിച്ചും കേന്ദ്ര അവഗണനയ്ക്കിടയിലും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കുമെന്നും പ്രഖ്യാപിക്കുന്നതുമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ്.

2026-27 സാമ്പത്തിക വര്‍ഷത്തെ കേരള ബജറ്റിലെ പ്രധാന വരവ്-ചെലവ് കണക്കുകള്‍ താഴെ പറയുന്നവയാണ്:
സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഈ ബജറ്റില്‍ രേഖപ്പെടുത്തുന്നു. തനത് നികുതി വരുമാനം: ഈ സര്‍ക്കാരിന്റെ കാലത്ത് ശരാശരി പ്രതിവര്‍ഷ തനത് നികുതി വരുമാനം 73,002 കോടി രൂപയായി ഉയര്‍ന്നു. 2025-26 വര്‍ഷത്തില്‍ ഇത് 83,731 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു.

കേന്ദ്ര വിഹിതം: കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി 75 ശതമാനവും സംസ്ഥാനം സ്വന്തം നിലയ്ക്കാണ് കണ്ടെത്തുന്നത്.
നികുതിയിതര വരുമാനം: സംസ്ഥാനത്തിന്റെ നികുതിയിതര വരുമാനത്തിലും വര്‍ധനവുണ്ടായി. ഈ സര്‍ക്കാരിന്റെ കാലത്ത് ശരാശരി 15,435 കോടി രൂപയായി ഇത് ഉയര്‍ന്നു.

ചെലവ്: ക്ഷേമ പദ്ധതികള്‍: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കായി മാത്രം 14,500 കോടി രൂപ വകയിരുത്തി. വികസന പദ്ധതികള്‍: സംസ്ഥാന പദ്ധതി വിഹിതം 35,750 കോടി രൂപയായി വര്‍ധിപ്പിച്ചു. കേന്ദ്ര സഹായം ഉള്‍പ്പെടെ ഇത് 44,574.66 കോടി രൂപയാണ്. അടിസ്ഥാന സൗകര്യം: കിഫ്ബി വഴി ഇതുവരെ 96,554.53 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി.

2026-27 ബജറ്റ് എസ്റ്റിമേറ്റ്
റവന്യൂ വരവ് : 1,82,972.10 കോടി രൂപ. റവന്യൂ ചെലവ് : 2,17,558.76 കോടി രൂപവരവും ചെലവും തമ്മിലെ വ്യത്യാസം : (-) 34,586.66 കോടി രൂപമൂലധന ചെലവ് : (-) 19,384.86 കോടി രൂപ. പൊതുകടം : 51,378.49 കോടി രൂപ (അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന അധിക കടം)
കമ്മിയും കടവും

റവന്യൂ കമ്മി: വരവിനേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന തുകയാണിത്. 2026-27 വര്‍ഷത്തില്‍ 34,586.66 കോടി രൂപയുടെ റവന്യൂ കമ്മി പ്രതീക്ഷിക്കുന്നു.  സംസ്ഥാനത്തിന്റെ കടം: 2025-26 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ ആകെ കടം 4,88,910 കോടി രൂപയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ കടവും ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 38.47 ശതമാനത്തില്‍ (2021) നിന്നും 33.44 ശതമാനമായി കുറഞ്ഞുവെന്ന് ബജറ്റ് പറയുന്നു.