Connect with us

National

യു പി കോണ്‍ഗ്രസിന് പുതിയ നേതൃത്വം: അജയ് കുമാര്‍ ലല്ലു പുതിയ അധ്യക്ഷന്‍

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതൃത്വം പുനസംഘടിപ്പിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയെല്ലാം മാറ്റി പ്രദര്‍ശിപ്പിച്ചു. യു പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന അജയ് കുമാര്‍ ലല്ലുവാണ് പുതിയ അധ്യക്ഷന്‍.

ഒപ്പം നാല് വൈസ് പ്രസിഡണ്ടുമാരെയും 12 ജനറല്‍ സെക്രട്ടറിമാരെയും 24 സെക്രട്ടറിമാരെയും പാര്‍ട്ടി നിയമിച്ചു. വീരേന്ദ്ര ചൗദരി, പങ്കജ് മാലിക്, ലളിതേഷ്പതി ത്രിപതി, ദീപക് കുമാര്‍ എന്നിവരാണ് പാര്‍ട്ടിയുടെ നാല് വൈസ് പ്രസിഡന്റുമാര്‍. സാണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം 18 അംഗ ഉപദേശക സമിതിയും രൂപവത്ക്കരിച്ചിട്ടുണ്ട്.

രാജ് ബബ്ബറിനു പകരമാണ് എം എല്‍ എയായ അജയ്കുമാര്‍ ലല്ലു പി സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് രാജ് ബബ്ബറില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെകണ്ടെത്തിയത്. അജ്ക്ക് പകരം ആരാധാന മിശ്രക്കാണ് ലെജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ നേതൃത്വം. പ്രിയങ്കയാണ് അജയ്കുമാറിന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ പ്രിയങ്കയുടെ നീക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ പുതിയതായിട്ടുള്ള ഒരാളെ നിയമിക്കുന്നത് ഉചിതമല്ലായെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗംഗയാത്രയും സോന്‍ഭദ്ര പ്രക്ഷോഭവും ഉള്‍പ്പെടെ നടത്തിയ നിരവധി പരിപാടികളിലെ ലല്ലുവിന്റെ ഇടപെടലാണ് പ്രിയങ്കയെ ഈ തീരുമാനത്തിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Latest