Connect with us

National

'അത് നാക്കുപിഴയായിരുന്നു'; വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി ശത്രുഘ്‌നന്‍ സിന്‍ഹ

Published

|

Last Updated

പാറ്റ്‌ന: മുഹമ്മദലി ജിന്ന കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമാണെന്ന തന്റെ പരാമര്‍ശം നാക്കുപിഴ മൂലം സംഭവിച്ചതാണെന്ന ന്യായീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. മൗലാന ആസാദിനെയാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ പറഞ്ഞപ്പോള്‍ അത് ജിന്നയുടെ പേരായി പോയതാണെന്നും വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ സിന്‍ഹ വ്യക്തമാക്കി.

“മഹാത്മാ ഗാന്ധി മുതല്‍ സര്‍ദാര്‍ വല്ലഭായി പട്ടേലും മുഹമ്മദലി ജിന്നയും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം ഉള്‍പ്പെട്ടതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിലും വികസനം നടപ്പിലാക്കുന്നതിലും പ്രമുഖ പങ്കു വഹിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. അതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്.”- ഇതായിരുന്നു ബി ജെ പി വിട്ട് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ ഇവിടെ ഒരു റാലിയില്‍ പ്രസംഗിക്കവെ നടത്തിയ പരാമര്‍ശം.

Latest