Connect with us

Kerala

ജിഷ്ണുവിന്റെ ശരീരത്തില്‍ രക്തക്കറയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍

Published

|

Last Updated

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. ജിഷ്ണു മരിച്ചു കിടന്നിരുന്ന ശുചിമുറിയിലെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടിരുന്നതായി സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പോലീസ് തയാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ ഇത് രേഖപ്പെടുത്തിയിരുന്നില്ല.

ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വൈസ് പ്രിന്‍സിപ്പല്‍, പിആര്‍ഒ, അധ്യാപകന്‍ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. പ്രേരണക്കുറ്റം, മര്‍ദനം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍, വ്യാജ ഒപ്പിടല്‍ എന്നീ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് അഞ്ച് പേര്‍ക്കെതിരെ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Latest