Connect with us

Ongoing News

പരിചയ സമ്പത്തുമായി കെ രാധാകൃഷ്ണൻ

Published

|

Last Updated

തൃശൂർ | നാല് പതിറ്റാണ്ട് നീണ്ട വികസനത്തിന്റെ ചക്രവാളം സൃഷ്ടിച്ചാണ് ചേലക്കര മണ്ഡലത്തിൽ നിന്ന് കെ രാധാകൃഷ്ണൻ വീണ്ടും മന്ത്രിസഭയിലെത്തുന്നത്. ഇത് രണ്ടാംതവണയാണ് അദ്ദേഹം മന്ത്രിയാവുന്നത്. ദുരിതങ്ങളോടും പ്രയാസം നിറഞ്ഞ ജീവിത സാഹചര്യങ്ങളോടും പൊരുതിയാണ് പൊതുപ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ പ്രയാണം. ലാളിത്യവും പരിചയസമ്പത്തുമാണ് രാധാകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ മുഖമുദ്ര. മന്ത്രിയായും സ്പീക്കർ ആയും തിളങ്ങിയ അദ്ദേഹം ഒരിക്കൽ കൂടി ഭരണ രംഗത്ത് എത്തുമ്പോൾ അത് അർഹതക്കുള്ള അംഗീകാരം തന്നെയാണ്.

മന്ത്രിയായും സ്പീക്കറായും മികച്ച പ്രവർത്തനം കാഴ്ചവെച്ച ചേലക്കരയുടെ അനുഭവസമ്പത്ത് കൂടിയാണ് മുന്നോട്ടുള്ള പ്രയാണത്തിന്റെ കരുത്ത്. ലളിത ജീവിതവും വിനയവും കൊണ്ട് ജനഹൃദയങ്ങളിൽ ആദരം നേടിയ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരൻ കൂടിയാണ് അദ്ദേഹം. 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചേലക്കരക്കാർ അവരുടെ സ്വന്തം രാധേട്ടനെ ഇത്തവണ നിയമസഭയിലെത്തിച്ചത്. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനും മാതൃകാ കർഷകനുമാണ് രാധാകൃഷ്ണൻ എന്നാണ് നാട്ടുകാർ പറയുക. തിരക്കൊഴിഞ്ഞ സമയത്തെല്ലാം അദ്ദേഹം കൃഷിയിടത്തിലായിരിക്കും. നല്ലൊരു കർഷകൻ കൂടിയാണ്.