Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി അനുവദിച്ച് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സാവകാശം കൂടി അനുവദിച്ച് സുപ്രീം കോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഇതു പ്രകാരം കേസിലെ വിചാരണ 2021 ഫെബ്രുവരിക്കകം പൂര്‍ത്തിയാക്കിയാല്‍ മതി.
ലോക്ക് ഡൗണായതിനാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജഡ്ജി നേരിട്ട് പരമോന്നത കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ആറുമാസത്തേക്ക് കൂടി സമയം നീട്ടി നല്‍കിയത്.

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും തീര്‍ത്ത പ്രതിസന്ധിയില്‍ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കോടതിയെ സമീപിച്ചത്. ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ച് കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി വര്‍ഗീസിനെ വിചാരണക്കായി നിയോഗിച്ചത്.