Connect with us

National

കേരളത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ കൊല്ലുകയും ജയിലിലടക്കുകയും ചെയ്യുന്നു: മോദി

Published

|

Last Updated

വാരണാസി: ഉത്തരേന്ത്യയിലെ വോട്ട് ലക്ഷ്യമിട്ട് കേരളത്തിനെതിരെയുള്ള ആരോപണങ്ങളും പഴികളും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്നു. വാരണാസിയില്‍ പത്രിക സമര്‍പ്പണത്തിന് മുമ്പായി ജ പി പ്രവര്‍ത്തകരുടെ യോഗത്തിലാണ് കരളത്തെ വിമര്‍ശിച്ച് സംസാരിച്ചത്. കേരളത്തിലും ബംഗാളിലും ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. നിങ്ങള്‍ അനുഭവിക്കുന്ന സൗകര്യങ്ങളും ആനുകൂല്ല്യങ്ങളും കേരളത്തിലെയും ബംഗാളിലെയും പ്രവര്‍ത്തകര്‍ ലഭിക്കുന്നില്ല. അവര്‍ ജയിലിലടക്കപ്പെടുകയാണ്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തിരിച്ച് വരുമോയെന്ന് അവര്‍ക്ക് ഉറപ്പില്ല. അമ്മയോട് യാത്ര പറഞ്ഞാണ് അവര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്.

വാരണാസിയിലെ പ്രവര്‍ത്തകര്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. വാരണാസിയിലെ ഒരു ബൂത്തിലെങ്കിലും പിന്നോട്ട് പോയാല്‍ തനിക്ക് എത്ര വലിയ വിജയം ലഭിച്ചാലും സന്തോഷമാകില്ല. എല്ലാ വോട്ടിംഗ് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ നമുക്ക് കഴിയും.

കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും കാശിഘട്ട് മുതല്‍ പോര്‍ബന്ദര്‍ വരെയുള്ള ജനങ്ങള്‍ മോദി ഭരണം വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest