Connect with us

National

സ്വകാര്യ കമ്പനി നാല്‌കോടി രൂപ തട്ടിയെടുത്തുവെന്ന് ദ്രാവിഡിന്റെ പരാതി

Published

|

Last Updated

ബെംഗളുരു: സ്വകാര്യ കമ്പനി തന്റെ നാല് കോടി രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് ഇന്ദിര നഗര്‍ പോലീസില്‍ പരാതി ല്‍കി. ഉയര്‍ന്ന ലാഭം പ്രതീക്ഷിച്ച് 20 കോടി രൂപയാണ് ദ്രാവിഡ് കമ്പനിയില്‍ നിക്ഷേപിച്ചത്. കമ്പനി 16 കോടി തിരികെ തന്നുവെന്നും നാല് കോടി രൂപ തന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഈ കമ്പനിക്കെതിരെ 500കോടിയോളം രൂപയുടെ തട്ടിപ്പ് കേസ് നിലവിലുണ്ട്. തട്ടിപ്പ് നടത്തിയതിന് കമ്പനി ഉടമ ശ്രീനാഥും ഏജന്റ്മാരായ അഞ്ച് പേരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളുരുവിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് കായിക താരങ്ങളെ കമ്പനിയിലെത്തിച്ചത്. ദ്രാവിഡിന് പുറമെ പ്രമുഖരായ മറ്റ് കായികതാരങ്ങളും കമ്പനിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.

 

Latest