Connect with us

National

ഡല്‍ഹി കൂട്ട മാനഭംഗം: വിധി 25 ലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ ആദ്യ വിധി പുറത്ത് വന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. ശിക്ഷ ജൂലൈ 25 ന് പ്രഖ്യാപിക്കും.

കുറ്റകൃത്യം നടക്കുമ്പോള്‍ ഇയാള്‍ക്ക് 17 വയസ്സായിരുന്നു പ്രായം. കേസില്‍ മറ്റ് അഞ്ച് പ്രതികളാണുള്ളത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കൗമാരക്കാരന് ലഭിക്കാവുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷം തടവാണ്. ദുര്‍ഗുണ പരിഹാര പാഠശാലയിലാണ് ശിക്ഷ അനുഭവിക്കേണ്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് കുറ്റകൃത്യം നടന്നത്. രാജ്യത്താകെ കടുത്ത പ്രതിഷേധം അലയടിക്കാനിടയാക്കിയതായിരുന്നു ഈ സംഭവം

Latest