Connect with us

International

അമേരിക്കയില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ വിദേശികള്‍ക്ക് ഇനി കരാര്‍ നിയമനമില്ല

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സികളില്‍ എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ഒവെച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നേരിട്ടോ, അല്ലാതേയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ കഴിയില്ല. പ്രധാനമായും എച്ച് 1 ബി വിസയില്‍ എത്തുന്നവരെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. അമേരിക്കയില്‍ ജോലിക്ക് പോകുന്ന ഇന്ത്യക്കാരില്‍ നല്ലൊരു വിഭാഗവും എച്ച്1 ബി വിസക്കാരാണ്.

ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളാണ് എച്ച് 1 ബി വിസയുടെ പ്രധാന ഗുണഭോക്താക്കള്‍. ആയിരക്കണക്കിന് ആളുകളെയാണ് ഒരോ വര്‍ഷവും ഈ വിസയില്‍ അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട് ചെയ്തിരുന്നത്. നിലവില്‍ വിസയുള്ളവര്‍ക്കും പുതിയ ഉത്തരവ് പ്രശ്‌നം സൃഷ്ടിക്കും. അമേരിക്കയില്‍ നിന്ന് വിദേശ തൊഴിലാളികളില്‍ നല്ലൊരു വിഭാഗവും മടങ്ങേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
എച്ച് 1 ബി വിസ ഈ വര്‍ഷം അനുവദിക്കുന്നത് നേരത്തെ തന്നെ അമേരിക്ക നിര്‍ത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ 23 നായിരുന്നു ഈ തീരുമാനം. അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കങ്ങളെന്നാണ് പൊതുവെ വിലിയിരുത്തല്‍. ദേശീയത ഇളക്കിവിട്ട് വോട്ട് വോട്ട് തേടുകയാണ് റിപ്പബ്ലിക്കന്‍ സ്ഥാന്‍ര്‍ഥികൂടിയായ ഡ്രംപിന്റെ ലക്ഷ്യം.

 

---- facebook comment plugin here -----

Latest