Connect with us

National

ഉന്നാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് പത്ത് വര്‍ഷം തടവ്

Published

|

Last Updated

ന്യൂഡല്‍ഹി | ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബി ജെ പി മുന്‍ എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗാറിന് 10 വര്‍ഷം തടവ്. ബലാത്സംഗ കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗാര്‍ ഇപ്പോള്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.

സെന്‍ഗറിനെ കൂടാതെ മറ്റു ആറു പ്രതികള്‍ക്കും പത്ത് വര്‍ഷം തടവാണ് ഡല്‍ഹി കോടതി വിധിച്ചിരിക്കുന്നത്. സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ രണ്ട് പോലീസുകാരും പ്രതികളാണ്.
ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2019ലാണ് ബലാത്സംഗ കേസില്‍ സെന്‍ഗാറിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.

Latest