Connect with us

Eranakulam

ഹാപ്പി രാജേഷ് വധം: കണ്ടെയ്‌നര്‍ സന്തോഷിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കൊച്ചി: ഹാപ്പി രാജേഷ് വധക്കേസില്‍ ഡിവൈഎസ്പി സന്തോഷ് നായരെയും ആറാം പ്രതി കണ്ടെയ്‌നര്‍ സന്തോഷിനെയും സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ 20 വരെ ആറ് ദിവസത്തെയ്ക്കാണ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയുടേതാണ് ഉത്തരവ്.
2011 ഏപ്രില്‍ 28 നാണ് കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയില്‍ ഹാപ്പി രാജേഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പി സന്തോഷ് നായരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഉച്ചയോടെ സന്തോഷ് നായരെ കോടതിയില്‍ ഹാജരാക്കിയത്.

കോടതിയില്‍ ഹാജരാക്കിയ കേസിലെ 6 ാം പ്രതി കണ്ടെയ്‌നര്‍ സന്തോഷിനെയും അറസ്റ്റ് രേഖപ്പെടുത്തി സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി. മാതൃഭൂമി കൊല്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കൊട്ടേഷന്‍ സംഘം നേതാവായിരുന്നു ഹാപ്പി രാജേഷ്.