Connect with us

International

അമേരിക്കയിലെ ടെക്‌സാസ് ക്രൈസ്റ്റ് പള്ളിയില്‍ വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ടെക്‌സാസ് | അമേരിക്കയിലെ ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തിലെ ക്രൈസ്റ്റ് പള്ളിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് സെറ്റില്‍മെന്റ് സബര്‍ബിലെ വെസ്റ്റ് ഫ്രീവേ ഓഫ് ക്രൈസ്റ്റ് ചര്‍ച്ചിലാണ് വെടിവെപ്പ് നടന്നത്. പള്ളിയില്‍ രാവിലെ കുര്‍ബാനക്കെത്തിയവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ശുശ്രൂഷക്കിടെ പള്ളിയിലെത്തിയ തോക്കുമായി പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് വച്ചു തന്നെ വെടിവച്ചു കൊന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വെടിയേറ്റ രണ്ട് പേരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഗുരുതരാവസ്ഥയിലുള്ള ഒരാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരുക്കേറ്റ മറ്റു രണ്ടുപേര്‍ പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ പറഞ്ഞു.

ഈ വര്‍ഷം ടെക്‌സാസില്‍ ഭീകരമായ വെടിവെപ്പുകളാണ് നടന്നത്. ആഗസ്റ്റില്‍ എല്‍ പാസോ വാള്‍മാര്‍ട്ടില്‍ നടന്ന വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒഡെസ മിഡ്ലാന്റിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.