Connect with us

Kerala

എം ജി സര്‍വ്വകലാശാലയുടെ മാര്‍ക്ക്ദാനം തെറ്റായ നടപടി; മന്ത്രി ജലീല്‍ കുറ്റക്കാരനല്ല- ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | മഹാത്മാ ഗാന്ധി സര്‍വ്വകലാശായുടെ മാര്‍ക്ക് ദാനം തെറ്റായ നപടിയും സര്‍വ്വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യവുമാണെന്ന് ചാന്‍സിലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് ഖാന്‍. എന്നാല്‍ മന്ത്രി ജലീലിന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. മന്ത്രിയോ, സെക്രട്ടറിയോ കത്ത് കൊടുത്തതായി അറിയില്ലെന്നും ആരിഫ് ഖാന്‍ പറഞ്ഞു. ഇത്തരം തെറ്റായ നടപടികള്‍ ഇനി ഉണ്ടാകാന്‍ പാടില്ല.

കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുത്. ഇത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ യോഗം ഈ മാസം 16ന് ചേരുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

തോറ്റ ബി ടെക്് വിദ്യാര്‍ഥിയെ ജയിപ്പിക്കാനുള്ള ഇടപെടല്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് എടുത്ത നടപടിയാണെന്ന് ഗവര്‍ണറുടെ സെക്രട്ടറി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം മന്ത്രിക്കും മന്ത്രിയുടെ സെക്രട്ടറിക്കും അറിയാമെന്നും ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ മന്ത്രിക്ക് കാര്യമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് എത്തിയത്.

കൊല്ലം ടി കെ എം എന്‍ജീനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായരുന്നു പരാതി. തോറ്റ വിദ്യാര്‍ഥി മന്ത്രിയെ സമീപിക്കുകയും 2018ല്‍ ഫെബ്രുവരി 28ന് മന്ത്രി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ വിഷയം പ്രത്യേക കേസായി പരിഗണിക്കുകയുമായിരുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദേശിക്കുകയായിരുന്നു. പുനര്‍ മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ഥി ജയിക്കുകയും ചെയ്തിരുന്നു.

സിന്‍ഡിക്കേറ്റില്‍ മാര്‍ക്ക് കൂട്ടിനല്‍കാന്‍ സര്‍വകലാശാലാ നിയമം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ റെഗുലര്‍ അജന്‍ഡണ്ടയില്‍ വെയ്ക്കാതെ ഔട്ട് ഓഫ് അജണ്ടയില്‍ വെച്ച് കേസ് പരിഗണിക്കുകയായിരുന്നു.തുടര്‍ന്ന് ഒരു വിഷയത്തില്‍ തോറ്റ എല്ലാവര്‍ക്കും മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

 

Latest