Connect with us

Kerala

ജോളിയുടെ കാറില്‍നിന്നും വിഷമെന്നു കരുതുന്ന പൊടി കണ്ടെത്തി; അന്നമ്മയുടെയും സിലിയുടേയും ആഭരണങ്ങള്‍ പണയം വച്ചെന്ന് മൊഴി

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ കാറിലെ രഹസ്യ അറയിലെ പഴ്‌സില്‍നിന്ന് പോലീസ് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തി. ഇതു വിഷമാണെന്നാണു പോലീസിന്റെ സംശയം. പൊടി വിശദമായ പരിശോധനയ്ക്ക് അയക്കും. ജോളിയുടെ വീടിനു തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

വിഷം സൂക്ഷിച്ചിരുന്നതു തന്റെ കാറിലായിരുന്നെന്നു ജോളി പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോളിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു പരിശോധന നടത്തിയത്.

മരിച്ച അന്നമ്മയുടെയും സിലിയുടെയും സ്വര്‍ണാഭരണങ്ങള്‍ സുഹൃത്ത് ജോണ്‍സണ്‍ വഴി പണയം വച്ചെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും അദ്ദേഹത്തിന്റെ പിതാവ് സഖറിയാസിനേയും പോലീസ് ചോദ്യം ചെയ്യുകയാണ്. സിലിയുടേയും മകള്‍ ആല്‍ഫൈനിന്റെയും മരണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഷാജു നേരത്തേ പോലീസിനോടു പറഞ്ഞത്. സംശയം തോന്നിയതോടെ ഷാജുവിനെ പൊലീസ് വീണ്ടും വിളിപ്പിക്കുകയായിരുന്നു. വടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് ചോദ്യം ചെയ്യല്‍.

---- facebook comment plugin here -----

Latest