Connect with us

Ongoing News

ഹരിയാന കൂട്ടബലാത്സംഗം: ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

ചണ്ഡിഗഢ്: ഹരിയാനയില്‍ പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവസ്ഥലത്തുണ്ടായിരുന്ന കുഴല്‍ക്കിണര്‍ നിര്‍മാണ യൂനിറ്റ് ഉടമയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കൃത്യത്തില്‍ പങ്കാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് നൂറിലേറെപ്പേരെ ചോദ്യം ചെയ്തതായും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന നസ്‌നീം ബാസിന്‍ പറഞ്ഞു.

കേസില്‍ കരസേനാ ഉദ്യോഗസ്ഥന്‍ അടക്കമുള്ള മൂന്ന് പ്രധാന പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കയിട്ടുണ്ട്. ഹരിയാനയിലെ മഹേന്ദര്‍ഗഢ് ജില്ലയിലെ കാനിനയില്‍ വെച്ച് കോച്ചിംഗ് ക്ലാസിലേക്ക് പോകുകയായിരുന്ന 19 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. മയക്കുപാനീയം നല്‍കിയശേഷമായിരുന്നു കൂട്ടമാനഭംഗം നടത്തിയത്.

സിബിഎസ്ഇ പരീക്ഷയില്‍ ഒന്നാമതെത്തിയതിന് സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ പെണ്‍കുട്ടിയാണ് അക്രമത്തിന് ഇരയായത്. ഇപ്പോള്‍ ബിരുദത്തിനു പഠിക്കുന്ന പെണ്‍കുട്ടിക്കു പരിചയമുള്ളവരാണ് മൂന്നു പ്രതികളും.
പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest