Connect with us

Kerala

അഭിമന്യുവിന്റെ കൊലപാതകം: രണ്ട് പേര്‍ കൂടി പിടിയില്‍; പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. പാലാരിവട്ടം സ്വദേശി അനൂപ്, തോപ്പുംപടി സ്വദേശി നിസാര്‍ എന്നിവരാണ് പിടിയിലായത്. അനൂപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് നിസാറാണ്.

നേരത്തെ, രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. ആലപ്പുഴ സ്വദേശികളായ ഷിറാസ് സലിം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, സിഡികള്‍, മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചേര്‍ത്തല സ്വദേശി എജി റിയാസ് ആണ് കാറിന്റെ ഉടമ.