Connect with us

Kasargod

സലാം ഹാജി വധം: രണ്ട് പ്രതികള്‍ കൂടി പിടിയിലായതായി സൂചന

Published

|

Last Updated

തൃക്കരിപ്പൂര്‍: ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുസ്സലാം ഹാജിയെ കൊലപ്പെടുത്തി വീട് കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ കൂടി പോലീസ് പിടിയിലായതായി സൂചന. തൃശൂര്‍ സ്വദേശികളായ സഹോദര•ാരാണ് പോലീസ് പിടിയിലായത്. ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഇവര്‍ കസ്റ്റഡിയിലായതെന്നാണ് സൂചന. ഇവരെ പോലീസ് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പിടിയിലായി. നേരത്തെ നീലേശ്വരം ആനച്ചാല്‍ സ്വദേശികളായ മുഹമ്മദ് റമീസ്, മുഹമ്മദ് നൗഷാദ്, നീലേശ്വരം ടൗണിലെ മുഹ്‌സിന്‍ എന്നിവരെ അന്വേഷണ സംഘം  അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തിന് സഞ്ചരിക്കാന്‍ കാര്‍ തരപ്പെടുത്തിക്കൊടുത്തതിനാണ്  ഇവര്‍ അറസ്റ്റിലായത്. കഴിഞ്ഞ നാലിന് അര്‍ധരാത്രിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വീട്ടിലെ സുരക്ഷാ സംവിധാനങ്ങളൊക്കെ തകര്‍ത്ത ശേഷമാണ് കവര്‍ച്ചാ സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്. ഭാര്യയെയും മക്കളെയും ഒരു മുറിയില്‍ ബന്ദിയാക്കിശേഷമാണ് സലാം ഹാജിയെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ചത്.