Connect with us

Kerala

കൊട്ടിയൂര്‍ പീഡനം: ഇരയെ വിവാഹം കഴിക്കാമെന്ന് പ്രതിയായ വൈദികന്‍ കോടതിയില്‍

Published

|

Last Updated

കൊച്ചി | കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയെ വിവാഹം കഴിക്കാമെന്നും സംരക്ഷിക്കാമെന്നും പ്രതിയായ മുന്‍ വൈദികന്‍ കോടതിയില്‍. കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന ഫാ. റോബിന്‍ റോബിന്‍ വടക്കുംചേരിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.റോബിനും പെണ്‍കുട്ടിയും ഒരുമിച്ചാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിന്‍ അനുമതി തേടി. ഇത് സംബന്ധിച്ച് ഹൈക്കോടതി പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സന്റെ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസില്‍ ഡി എന്‍ എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തിയാണ് പോലീസ് കുറ്റകൃത്യം തെളിയിച്ചത്. സംഭവത്തില്‍ റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു.

Latest