Connect with us

National

ഉമര്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ശിവസേന സ്ഥാനാര്‍ഥി

Published

|

Last Updated

മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ഥി. ഖാലിദിനെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ നവീന്‍ ദലാലിനാണ് ശിവസേന സീറ്റ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുര്‍ഗഡില്‍നിന്നാണ് നവീന്‍ ദലാല്‍ ശിവസേന സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

ആറു മാസം മുമ്പാണ് ദലാല്‍ ശിവസേനയില്‍ ചേര്‍ന്നത്. ദേശീയതയും പശു സുരക്ഷയും സംബന്ധിച്ച തന്റെ ആശയങ്ങളുമായി യോജിച്ചുപോകുന്നതുകൊണ്ടാണ് ശിവസേനയില്‍ ചേര്‍ന്നതെന്ന് ദലാല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് സമീപത്തുവച്ചാണ് ഖാലിദിനു നേരെ ആക്രമണം ഉണ്ടായത്. ദലാലും ദര്‍വേഷ് ഷാപുര്‍ എന്ന യുവാവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. നിറതോക്കുമായി എത്തിയ പ്രതികള്‍ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു

---- facebook comment plugin here -----

Latest