Connect with us

Kerala

വരാപ്പുഴ കസ്റ്റഡിമരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ റിമാന്‍ഡില്‍

Published

|

Last Updated

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അറസ്റ്റിലായ പോലീസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു. പറവൂര്‍ സി ഐ ക്രിസ്പിന്‍സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപിനെ ജൂലൈ ഏഴ് വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൊല്ലപ്പെട്ട ശ്രീജിത്ത് വരാപ്പുഴ സ്റ്റേഷനില്‍ കസ്റ്റഡിയിലായിരിക്കെ വൈദ്യസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞാണ് ഡ്രൈവര്‍ പ്രദീപ് കൈക്കൂലി വാങ്ങിയത്. ഇടനിലക്കാരന്‍ മുഖേന ശ്രീജിത്തിന്റെ ഭാര്യാപിതാവാണ് തുക കൈമാറിയത്. പറവൂര്‍ സി ഐയായിരുന്ന ക്രിസ്പിന്‍ സാമിന് വേണ്ടിയാണെന്ന് പറഞ്ഞാണ് 25,000 രൂപ ആവശ്യപ്പെട്ടത്.
പിന്നീട് 15,000ന് ഉറപ്പിച്ചു. അതീവ രഹസ്യമായിട്ടായിരുന്നു ഇടപാട്. സംഭവം മാധ്യമങ്ങള്‍ വഴി പുറത്തായതോടെ ശ്രീജിത്തിന്റെ മരണ ശേഷം പത്ത് ദിവസം കഴിഞ്ഞ് ഏജന്റ് മുഖേന പണം തിരിച്ചുകൊടുത്തിരുന്നു. കൈക്കൂലി വാങ്ങിയിട്ടും ശ്രീജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന ഭാര്യാ പിതാവിന്റെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറത്തായത്.

---- facebook comment plugin here -----

Latest