Connect with us

Kerala

വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരായ എഫ് ഐ ആര്‍ പുറത്ത്

Published

|

Last Updated

കൊച്ചി: സീറൊ മലബാര്‍ സഭയുടെ വിവാദമായ ഭൂമിയിടപാട് കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ പുറത്തായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള പ്രതികള്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു.

എഫ് ഐ ആര്‍ പോലീസ് എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഐ പി സി 154-ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി വില്‍പ്പനയിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ പ്രതികളാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഭാംഗമെന്ന നിലയില്‍ ചേര്‍ത്തല സ്വദേശിയായ ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 27.15 കോടി രൂപ നിശ്ചയിച്ചിരുന്ന സഭയുടെ സ്ഥലം 13.51 കോടി രൂപക്ക് വിറ്റ് നഷ്ടം വരുത്തിയെന്ന് പരാതിയിലുണ്ട്. സഭക്ക് നഷ്ടം വരണമെന്ന ഉദ്ദേശത്തോടെ 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളാക്കി വിറ്റുവെന്നും ഷൈന്‍ വര്‍ഗീസ് പരാതിയില്‍ പറയുന്നു.

Latest