Connect with us

Kerala

ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം: നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

നാദാപുരം: തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിബിന്‍(19) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഷിബിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കും ഇന്നലെ വെട്ടേറ്റു. സംഭവത്തെ തുടര്‍ന്നുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളില്‍ പല വീടുകളും കാറും ബൈക്കും അടക്കമുള്ള വാഹനങ്ങളും അഗ്നിക്കിരയായി.
നാദാപുരം മേഖലയിലെ നാല് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കലക്ടര്‍ 10 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ തിരുവള്ളൂരില്‍ വെച്ച് ഫ്‌ളൈയിംഗ് സ്‌ക്വോഡാണ് പിടികൂടിയത്. പ്രധാന പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഷിബിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച രാത്രി ബൈക്ക് യാത്രക്കാരുമായുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതത്രെ. ഷിബിനോടൊപ്പമുണ്ടായിരുന്ന ആറ് പേര്‍ക്കും വെട്ടേറ്റിരുന്നു. ഇവര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ചടയന്‍കണ്ടി ഭാസ്‌കരന്റെയും അനിതയുടെയും മകനാണ് കൊല്ലപ്പെട്ട ഷിബിന്‍. സഹോദരങ്ങള്‍: ഷിജിന്‍, ഷിതുന്‍.

Latest