Connect with us

Kerala

യുവമോര്‍ച്ച-ബിജെ പി പ്രവര്‍ത്തകര്‍ റസ്റ്റോറന്റ് തല്ലിത്തകര്‍ത്തു

Published

|

Last Updated

കോഴിക്കോട്: അനാശാസ്യം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കോഴിക്കോട്ടെ റസ്റ്റോറന്റിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആക്രമണം. വിദ്യാര്‍ഥികള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ കാണിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റസ്റ്റോറന്റ് തല്ലികത്തര്‍ത്തത്. പി ടി ഉഷ റോഡിലെ സ്വകാര്യ റസ്‌റ്റോറന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഫര്‍ണ്ണിച്ചറുകളും ഉപകരണങ്ങളും പൂര്‍ണ്ണമായും നശിപ്പിച്ചു.

യുവമോര്‍ച്ചാ നേതാവ് പ്രകാശ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമം നടത്തിയത്. റസ്‌റ്റോറന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വിദ്യാര്‍ത്ഥികള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ചാനല്‍ കാണിച്ചതിന് തൊട്ടുപിന്നാലെയെത്തിയാണ് 20 ഓളം പേരടങ്ങുന്ന സംഘം അക്രമം നടത്തിയത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആസുത്രിതമായ അക്രമമാണ് നടന്നതെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനപ്രസിഡണ്ട് ടി നസിറുദ്ദീന്‍ ആരോപിച്ചു.

Latest