Connect with us

National

കടല്‍ക്കൊല കേസില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് 15ന്

Published

|

Last Updated

ന്യൂഡല്‍ഹി | ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ഈ മാസം 15ന് സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. പത്ത് കോടി രൂപ ഇറ്റലി നഷ്ടപരിഹാരം നല്‍കിയത് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ കെട്ടിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കേസ് പരിഗണിക്കവെയാണ് ഈ മാസം 15ന് അന്തിമ ഉത്തര് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. കേന്ദ്ര സര്‍ക്കാറിന്റേയും ഇറ്റലിയുടേയും ആവസ്യം അംഗീകരിക്കുമെന്ന് കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സംബന്ധിച്ചും കോടതി തീരുമാനം എടുത്തേക്കും. ഈ തുക ഹൈക്കോടതിയിലേക്ക് മാറ്റുകയും ഹൈക്കോടതി മേല്‍നോട്ടത്തില്‍ വീതിക്കുകയുമായിരിക്കുമെന്നാണ് സൂചന.

അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ തീര്‍പ്പ് പ്രകാരം നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ടുടമയും അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതവും സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക.

 

---- facebook comment plugin here -----

Latest