Connect with us

Ongoing News

രാജസ്ഥാന് വീണ്ടും തോല്‍വി; ഇന്ന് വീണത് ഡല്‍ഹിക്കു മുമ്പില്‍

Published

|

Last Updated

ഷാര്‍ജ | ഐ പി എല്ലില്‍ വീണ്ടും തോല്‍വിയുടെ കയ്പ്പ് രുചിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആണ് രാജസ്ഥാനെ തറപറ്റിച്ചത്. 46 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി മുന്നോട്ടു വച്ച 184 റണ്‍സിലേക്കു ബാറ്റേന്തിയ രാജസ്ഥാന്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കേ 138 ല്‍ ഇടറി വീണു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാമതെത്തി. രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഡല്‍ഹിയുടെ തുടര്‍ച്ചയായ മൂന്നാം വിജയവും.

രാജസ്ഥാന്‍ ബാറ്റിംഗിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സെത്തിയപ്പോഴേക്കും ജോസ് ബട്‌ലര്‍ മടങ്ങി. തുടര്‍ന്ന് ജെയ്‌സ്വാളും നായകന്‍ സ്മിത്തും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 41 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് പിറന്നത്. സ്മിത്തിനെ ഹെറ്റ്മയര്‍ അവിശ്വസനീയ ക്യാച്ചിലൂടെ പറഞ്ഞയച്ചതോടെ രാജസ്ഥാന്റെ തകര്‍ച്ച തുടങ്ങി. ജെയ്‌സ്വാള്‍- 34, തെവാത്യ- 38, സ്മിത്ത്- 24, ബട്‌ലര്‍- 13, സഞ്ജു സാംസണ്‍- അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

24 പന്തില്‍ 45 റണ്‍സ് അടിച്ചുകൂട്ടിയ ഷിംറോണ്‍ ഹെറ്റ്മയറാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെറ്റ്മയറിന്റെ ഇന്നിംഗ്‌സ്. മാര്‍കസ് സ്റ്റോയിന്‍സ് (30 പന്തില്‍ 39), നായകന്‍ ശ്രേയസ് അയ്യര്‍ (18 പന്തില്‍ 22), അക്‌സര്‍ പട്ടേല്‍ (എട്ട് പന്തില്‍ 17) എന്നിവരും സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

---- facebook comment plugin here -----

Latest