Connect with us

National

രാജ്യത്ത് സ്ത്രീകളേയും കുട്ടികളേയും കാണാതാകുന്നതില്‍ ഒമ്പത് ശതമാനം വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കാണാതാകുന്ന സ്ത്രീകളുടേയും കുട്ടികളുടേയും എണ്ണം ഏറെ ഉയര്‍ന്നതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം 2,48,397 സ്ത്രീകളെയും 73,138 കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ 52,049 പെണ്‍കുട്ടികളും 101 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടും. ഇതില്‍ 25,448 സ്ത്രീകളേയും 1,885 കുട്ടികളേയും ഇനിയും കണ്ടെത്തിയില്ല. കേരളത്തില്‍ കഴിഞ്ഞവര്‍ഷം 1061 പെണ്‍കുട്ടികളെ കാണാതായി. ഇതില്‍ 1007 പേരെയും (94.9 ശതമാനം) കണ്ടെത്തി. കാണാതായ 1131 ആണ്‍കുട്ടികളില്‍ 1054 പേരെയും (93.2 ശതമാനം) കണ്ടെത്താനായി. പെണ്‍കുട്ടികള്‍ കൂടുതലായി കാണാതായ സംസ്ഥാനങ്ങള്‍ മധ്യപ്രദേശ് (8572), പശ്ചിമബംഗാള്‍ (6499), ബിഹാര്‍ (5935), തമിഴ്നാട് (3324) എന്നിവയാണ്.

കേരളത്തില്‍ 8844 സ്ത്രീകളെയാണ് കഴിഞ്ഞവര്‍ഷം കാണാതായത്. ഇതില്‍ 451 പേരെ കണ്ടെത്താനായില്ല. സ്ത്രീകളെ കൂടുതലായി കാണാതായത് മഹാരാഷ്ട്ര (36777), മധ്യപ്രദേശ് (30780), പശ്ചിമബംഗാള്‍ (30547) എന്നിവിടങ്ങളിലാണ്.

 

 

Latest