Connect with us

Sports

ജയത്തോടെ തുടങ്ങി വിൻഡീസ്

Published

|

Last Updated

സതാംപ്റ്റൺ | കൊവിഡ് ഭീതിക്കിടെ ഇംഗ്ലണ്ടിലെത്തിയ വെസ്റ്റ് ഇൻഡീസുകാർ നാട്ടുകാരെ പൂട്ടിക്കെട്ടി. മാസങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചപ്പോൾ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടിയ ആദ്യ ടെസ്റ്റിൽ വിൻഡീസിന് തകർപ്പൻ ജയം.

അവസാന ദിവസം 200 റൺസ് ലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഇതോടെ, മൂന്ന് ടെസ്റ്റുകളുള്ള പരന്പരയിൽ 1-0 ലീഡ് കരീബിയൻ പട സ്വന്തമാക്കി. അതിഥികൾക്ക് വേണ്ടി ജെ ബ്ലാക്ക്്വുഡ് 95 റൺസെടുത്തു. ആർ എൽ ചേസ് (37), ഡോറിച്ച് (20), ബ്രാത്്വെയ്റ്റ് (4) എന്നിവരാണ് മറ്റ് സ്കോറർമാർ. 14 റൺസെടുത്ത ഹോൾഡറും എട്ട് റൺസെടുത്ത ചാംബലും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആർച്ചർ മൂന്ന് വിക്കറ്റ് നേടി.

നേരത്തേ, 114 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് 313 റണ്‍സിന് ആള്‍ഔട്ടാകുകയായിരുന്നു. ഷനോന്‍ ഗബ്രിയേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 313ല്‍ ഒതുക്കിയത്. റോഷ്ടണ്‍ ചേസും അല്‍സാരി ജോസഫും രണ്ട് വീതവും ജേസണ്‍ ഹോള്‍ഡര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. അര്‍ധ സെഞ്ച്വറി നേടിയ സാക് ക്രൗലിയും (76) ഡോം സിബ്ലിയുമാണ് (50) ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (46), റോറി ബേണ്‍സ് (42), ജോ ഡെന്‍ലി (29), ജോഫ്ര ആര്‍ച്ചര്‍ (23) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

നേരത്തേ, ഇംഗ്ലണ്ടിന്റെ 204 റണ്‍സെന്ന ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ പിന്തുടന്ന വെസ്റ്റ് ഇന്‍ഡീസ് 318 റണ്‍സാണ് അടിച്ചെടുത്തത്. ബ്രാത് വെയ്റ്റ് (65), ഷെയ്ന്‍ ഡൗറിച്ച്(61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വെസ്റ്റ് ഇന്‍ഡീസിന് കരുത്തായത്. ഷംറാ ബ്രോക്‌സ് (39), റോഷ്ടണ്‍ ചേസ് (47), ജോണ്‍ കാംബെല്‍ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

സ്കോർ
ഇംഗ്ലണ്ട് 204 – 313
വെസ്റ്റ്ഇൻഡീസ് 318 – 200/6

---- facebook comment plugin here -----

Latest