Connect with us

Kerala

പാവറട്ടി കസ്റ്റഡി മരണം: പ്രതിയായ ഒരു ഉദ്യോഗസ്ഥന്‍കൂടി കീഴടങ്ങി

Published

|

Last Updated

തൃശ്ശൂര്‍: പാവറട്ടിയില്‍ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ പ്രതി ബെന്നി ഒരു പ്രതികൂടി പോലീസില്‍ കീഴടങ്ങി. എക്‌സൈസ് ഉദ്യോഗസ്ഥനായ ബെന്നിയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം ആറായി. എന്നാല്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ഉമ്മറിനെ പിടികൂടാന്‍ ഇതുവരെ അന്വേഷണസംഘത്തിനായിട്ടില്ല. മുഖ്യപ്രതിയായ ഇയാള്‍ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന.

ഒക്ടോബര്‍ മൂന്നിനാണ് മലപ്പുറം സ്വദേശിയായ രഞ്ജിത്ത് കുമാര്‍ എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായി പിടികൂടിയ രഞ്ജിത്ത് വൈകുന്നേരം പാവറട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. തലയ്ക്കും മുതുകിനും ഏറ്റ ക്രൂരമര്‍ദ്ദനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ മഹേഷ്,സ്മിബിന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്,ജബ്ബാര്‍, സിവില്‍ഓഫീസര്‍ നിതിന്‍ എന്നിവരാണ് കേസില്‍ ഇതു വരെ അറസ്റ്റിലായത്.

Latest