Connect with us

Kerala

നാശം വരുത്തുമെന്ന് അന്ധവിശ്വാസം; മുത്തശ്ശി ക്രൂരതക്കിരയാക്കിയ മുന്ന് വയസുകാരിയെ വേണ്ടെന്ന് കുടുംബം

Published

|

Last Updated

മലപ്പുറം: കാളികാവില്‍ മുത്തശ്ശിയുടെ ക്രൂരമര്‍ദനത്തിനിരയായ മൂന്ന് വയസുകാരിയെ വേണ്ടെന്ന് കുടുംബം. കുട്ടിയെ ചൈല്‍ഡ് ലൈനിന് വിട്ടുകൊടുക്കാമെന്നും സാമ്പത്തിക പരാധീനതകൊണ്ടാണ് കുട്ടിയെ ഏറ്റെടുക്കാത്തതെന്നും കുടുംബം ചൈല്‍ഡ് ലൈനിനെ അറിയിച്ചു കഴിഞ്ഞു. അതേ സമയം ബാക്കി മൂന്ന് കുട്ടികളേയും ഇവരുടെ മാതാവിനേയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.

കുട്ടി കുടുംബത്തിന് ശാപമാണെന്ന അന്ധവിശ്വാസമാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ കുടുംബത്തെ പ്രേരിപ്പിക്കുന്നതെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടി വീട്ടില്‍ താമസിച്ചാല്‍ കുടുംബത്തിന് നാശമാണെന്ന് ഏതോ സിദ്ധന്‍ കുടുംബത്തെ വിശ്വസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേത്തുടര്‍ന്നാണ് കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചിട്ടതും ഭക്ഷണം നല്‍കാതെ മര്‍ദിച്ചതുമെന്നാണറിയുന്നത്. കഴിഞ്ഞ ദിവസമാണ് അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രശ്‌നത്തിലിടപെടുന്നത്.

Latest