Connect with us

Kerala

റബര്‍ ടാപ്പിങിനിടെ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

Published

|

Last Updated

പത്തനംതിട്ട | കോന്നി തണ്ണിത്തോട്ടില്‍ കടന്നലിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തണ്ണിത്തോട്ടിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയായ അഭിലാഷ് (38) ആണ് മരിച്ചത്. തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പറക്കുളം ബി ഡിവിഷനിലാണ് സംഭവം.

ടാപ്പിങ് തൊഴിലാളികളായ കുഴിവിളകിഴക്കേതില്‍ കെ എസ് സുനില്‍ കുമാര്‍ (45), പാലനില്‍ക്കുന്നതില്‍ ലത (40), തേക്കുതോട് വിളയില്‍ സജീവ് കുമാര്‍ (45), കടയ്ക്കമണ്ണില്‍ എം എസ് പ്രിയ (35) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ ആദ്യം തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പരുന്ത് കടന്നല്‍ കൂടിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഇളകിപ്പറന്ന കടന്നലുകള്‍ ടാപ്പിങ് തൊഴിലാളികളെ കുത്തുകയായിരുന്നു.