Connect with us

crime branch

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗപരാതിയില്‍ തെളിവൊന്നും ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്

സുപ്രീംകോടതിയെയാണ് ക്രൈംബ്രാഞ്ച് വിവരം അറിയിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച സുഹൃത്തിന്റെ ബലാത്സംഗ പരാതിയില്‍ തെളിവൊന്നും ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്. സുപ്രീംകോടതിയെയാണ് ക്രൈംബ്രാഞ്ച് വിവരം അറിയിച്ചത്. പീഡനം നടന്നെന്ന് പറയുന്ന സമയത്ത് ഇരയും പ്രതിയും ഉപയോഗിച്ച ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്ന് ഉപയോഗിച്ചിരുന്ന ഫോണ്‍ മാനസികാഘാതത്തെത്തുടര്‍ന്ന് നശിപ്പിച്ചെന്ന് ബലാത്സംഗത്തിന് ഇരയായ വ്യക്തി മൊഴി നല്‍കിയാതായി ക്രൈംബ്രാഞ്ച് സുപ്രീംകോടതിയെ അറിയിച്ചു.

കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി ബിജോ അലക്‌സാണ്ടറാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. അന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും താന്‍ കത്തിച്ചുകളഞ്ഞതായി ഇരയായ വ്യക്തി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ മെഡിക്കല്‍, ഇലക്ടോണിക്ക് തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് സുപ്രീംകോടതിയെ അറിയിച്ചത്.

---- facebook comment plugin here -----

Latest