Connect with us

VP SAJEENDRAN FB POST

മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥ: വി പി സജീന്ദ്രന്‍

'ആവശ്യം വന്നാല്‍ അവനെ തട്ടും: പാവത്തുങ്ങളോട് സഹതാപം മാത്രം'

Published

|

Last Updated

തിരുവനന്തപുരം |  പാലക്കാട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗം കൊല്ലപ്പെട്ട സംഭവത്തില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മുസ്ലിം സമുദായത്തിലെ സഖാക്കളെ ആവശ്യം വരുമ്പോള്‍ പാര്‍ട്ടിതന്നെ കൊല്ലുന്നു എന്ന് തോന്നിപ്പിക്കുന്ന പരാമര്‍ശമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സഖാള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ്. ആവശ്യം വന്നാല്‍ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രമെന്നും സജീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പാലക്കാട് കൊലപാതകം സംബന്ധിച്ച് സി പി എം വിചിത്രമായ വാദമാണ് ഉന്നയിക്കുന്നത്. കൊലപാതകം സംബന്ധിച്ച് പ്രതികള്‍ ആരെന്ന് സി പി എം വിധി എഴുതുകയാണ്. സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബി ജെ പി ആണോ? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.

പാലക്കാട് കൊലപാതകം സംബന്ധിച്ച് സി പിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവെക്കുന്നുണ്ട്. ‘ഒരുപക്ഷേ പാര്‍ട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കാണാം.. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല സംഘടനാ ചുമതല ഇല്ല’ പാര്‍ട്ടി മെമ്പര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സി പി എം നടത്തിയ കൊലപാതകം ആവുകയുള്ളൂ? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന വാദങ്ങള്‍? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം നിങ്ങള്‍ സംസാരിക്കാന്‍.

സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. എ കെ ജി സെന്റര്‍ പടക്കമേറ് കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെച്ചു. പാലക്കാട് സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികള്‍ ആരെന്ന് സിപിഎം വിധി എഴുതുന്നു.
സി പി എം പറയുന്നത് അതേപടി ഏറ്റു പറയാന്‍ മനസില്ലെന്നു പ്രഖ്യാപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരന് അഭിനന്ദനങ്ങളെന്നും സജീന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു.

---- facebook comment plugin here -----

Latest