Connect with us

swapna revelation

സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്‌

വെള്ള സ്വിഫ്റ്റ് കാറില്‍ തന്റെ ഫ്‌ളാറ്റിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്

Published

|

Last Updated

പാലക്കാട് | തന്റെ സഹപ്രവര്‍ത്തകന്‍ പി എസ് സരിത്തിനെ തന്റെ ഫ്‌ളാറ്റിലെത്തി ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. സ്വിഫ്റ്റ് കറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. നാല് പേരാണ് സംഘത്തിലുണ്ടായത്. ഇവര്‍ പോലീസാണോയെന്ന് വ്യക്തമല്ല. പോലീസ് യൂണിഫോമിലല്ല സംഘമെത്തിയത്. ഐ ഡി കാര്‍ഡ് ഒന്നും കാണിച്ചില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഒരു സ്ത്രീ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ പറഞ്ഞപ്പോള്‍ ഇതാണ് നടപടി. തനിക്കും മകനും അമ്മക്കും ഭീഷണിയുണ്ട്. താന്‍ വാര്‍ത്താസമ്മേളനം നടത്തി പൊതുജനങ്ങളോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ സരിത്തിനെ തട്ടിക്കൊണ്ടുപോയി. എച്ച് ആര്‍ ഡി എസില്‍ തന്റെ സഹപ്രവര്‍ത്തകനാണ് സരിത്ത്. പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോകല്‍. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ കൂട്ടുപ്രതിയാണ് സരിത്ത്.