Business
കേരള സർക്കാർ ഉത്പന്നമായ ശബരി പ്രീമിയം ചായ ഇനി ജി സി സിയിലും
കേരളത്തിലുടനീളം 1600 ചില്ലറ വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുള്ള സപ്ലെകോ വഴി സംസ്ഥാനത്തെ ആവശ്യം ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിർത്താനായിട്ടുണ്ടെന്ന് മന്ത്രി അനിൽ
കേരളത്തിലുടനീളം 1600 ചില്ലറ വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുള്ള സപ്ലെകോ വഴി സംസ്ഥാനത്തെ ആവശ്യം ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിർത്താനായിട്ടുണ്ടെന്ന് മന്ത്രി അനിൽ അഭിപ്രായപ്പെട്ടു. ഇന്ന് കേരളത്തിൽ 15 ദശലക്ഷം ആളുകൾ സപ്ലെകോ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
സപ്ലെകോയുടെ വാർഷിക വിറ്റുവരവ് 6400 കോടി രൂപയാണ്. ശബരി ചായക്ക് പുറമെ വെളിച്ചെണ്ണ, മസാലപ്പൊടികൾ, കറിപ്പൊടികൾ, ഉപ്പ്, സുഗന്ധവ്യജ്ഞനം, നോട്ട് ബുക്കുകൾ, കാപ്പിപ്പൊടി, ആട്ട തുടങ്ങിയ ഭക്ഷ സാധനങ്ങളും സപ്ലെകോ വഴി വിപണിയിൽ എത്തിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഗൾഫിലെ മറ്റു മുഴുവൻ രാജ്യങ്ങളിലും ശബരി ചായ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.