Connect with us

flight protest

പിണറായി ഹിറ്റ്‌ലറിനെക്കാള്‍ ഏകാധിപതി: വി ഡി സതീശന്‍

സി പി എം അന്താരാഷ്ട്ര ഭീകരസംഘടനകളെ തോല്‍പ്പിക്കുന്ന പാര്‍ട്ടി

Published

|

Last Updated

തിരുവനന്തപുരം | വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പിണറായി വിജയന്‍ ഹിറ്റ്‌ലറിനെക്കാള്‍ വലിയ ഏകാധിപതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിമാനത്തില്‍ പ്രതിഷേധിച്ചത് തെറ്റാണെന്ന് പറയുന്നവരാണ് പണ്ട് ട്രെയിനില്‍ മന്ത്രിയുടെ തലയില്‍ കരി ഓയില്‍ ഒഴിച്ചത്. പ്രവര്‍ത്തകരെ തല്ലിച്ചതച്ച ഇ പി ജയരാജിനെതിരെ കേസെടുത്തില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ബോംബ് കൈയില്‍ വെക്കുന്നതും രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നതും ഭീകരപ്രവര്‍ത്തനമാണ്. സി പി എമ്മാണ് ആസൂത്രിതമായ ഭീകരപ്രവര്‍ത്തനം നടത്തുന്നത്. അന്താരാഷ്ട്ര ഭീകര സംഘടനകളെ പോലും തോല്‍പ്പിക്കുന്ന പാര്‍ട്ടിയായി സി പി എം മാറി.

ഉദ്യോഗസ്ഥരെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം ഇപ്പോള്‍ മാറി. നിയമവിരുദ്ധമായി ഒന്നും ചെയ്യരുത് എന്ന് പോലീസുകാരോട് സതീശന്‍ ഉപദേശിച്ചു. ചെയ്താല്‍ ആരും രക്ഷിക്കാന്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കണം. എ ഡി ജി പിയുടെ അവസ്ഥ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന്റെ ഡോര്‍ ഓടുന്നതിനിടെ തുറന്നു വഴിയാത്രക്കാരെ കൊല്ലാന്‍ ശ്രമിച്ചു. ഇതൊന്നും കണ്ടു കോണ്‍ഗ്രസ് ഭയപ്പെടില്ല. സമരവുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.