Connect with us

Kerala

ലോക കേരള സഭ; പ്രതിപക്ഷ നിലപാട് പ്രവാസികളോടുള്ള കൊടും ക്രൂരത: സി പി എം

ലോക കേരള സഭക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവസാന ഘട്ടത്തിലാണ് പിന്മാറുകയാണെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത്. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താത്പര്യമില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം. പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയാണ് പ്രതിപക്ഷ സമീപനമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളുടേയും പുരോഗതിക്ക് വലിയ പിന്തുണയാണ് പ്രവാസി മേഖലയില്‍ നിന്നും ലഭിക്കുന്നത്. ഇവിടുത്തെ ജീവിത നിലവാരം ഉയര്‍ന്ന നിലയില്‍ കൊണ്ടുപോകുന്നതിനും രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിലും പ്രവാസികള്‍ പ്രധാന പങ്ക് വഹിക്കുന്നു.

സംസ്ഥാനം പ്രളയവും കൊവിഡുമുള്‍പ്പടെയുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ ജന്മനാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസികള്‍ നല്‍കിയ സഹായം ആര്‍ക്കും വിസ്മരിക്കാനാകില്ല. പ്രവാസികളുടെ പ്രശ്നങ്ങള്‍ സംസ്ഥാനത്തിന്റെ പൊതു പ്രശ്നമായിക്കണ്ട് പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായി ലോക കേരള സഭ പ്രവര്‍ത്തിക്കുമെന്നാണ് പ്രവാസികള്‍ പ്രഖ്യാപിച്ചത്. ലോക കേരള സഭക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവസാന ഘട്ടത്തിലാണ് പിന്മാറുകയാണെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത്. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താത്പര്യമില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിദൂര നാടുകളില്‍ ജീവിക്കുമ്പോഴും സ്വന്തം നാടിനെക്കുറിച്ച് ചിന്തിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പുകളോടാണ് പ്രതിപക്ഷം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സി പി എം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest