Connect with us

Kerala

ആരോപണങ്ങള്‍ ഇ ഡി തെളിയിക്കട്ടെ; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പി സി ജോര്‍ജ്

മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്.

Published

|

Last Updated

കോട്ടയം  |  മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി സി ജോര്‍ജ് ഇന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളതെന്നും പി സി ആരോപിച്ചു. എന്നാല്‍ ഇക്കാര്യങ്ങളില്‍ തെളിവുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ,ആരോപണങ്ങള്‍ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ എന്നായിരുന്നു പി സിയുടെ പ്രതികരണം.

ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തന്റെ ഭാര്യയുള്‍പ്പടെയുള്ളവരെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ ഇന്നലെയാണ് ജോര്‍ജിനെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി പിന്നീട് ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഡോണ്‍ ഫാരിസ് അബൂബക്കര്‍ ആണെന്നും മകളുടെ സ്ഥാപനം വഴി ആണ് ഇടപാടെന്നും ജോര്‍ജ് ഇന്നലെ ആരോപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ പുതിയ ആരോപണങ്ങളും ജോര്‍ജ് ഉന്നയിച്ചു.

Latest