Connect with us

Gyanvapi masjid

ഗ്യാന്‍വാപി മസ്ജിദ് കേസ് ഇന്ന് സുപ്രീം കോടതിയില്‍

മസ്ജിദിലെ സര്‍വേയും സിവില്‍ കോടതി നടപടികളും ചോദ്യം ചെയ്ത ഹരജിയാണ് പരിഗണിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസ് ഇന്ന് വൈകിട്ട് മൂന്നിന് സുപ്രീം കോടതി പരിഗണിക്കും. മസ്ജിദിലെ സര്‍വേയും സിവില്‍ കോടതി നടപടികളും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്. വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ പൂര്‍ണമായും സ്റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
പള്ളിയിലെ പ്രാര്‍ഥന വിലക്കിയുള്ള വാരണസി സിവില്‍ കോടതിയുടെ നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി തടഞ്ഞിരുന്നു. വാരാണസി സിവില്‍ കോടതി ഒരു ഉത്തരവും പാസാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വാരണാസി ജില്ലാ മജിസ്ട്രേറ്റ്, പോലീസ് കമ്മീഷണര്‍, കാശി വിശ്വനാഥ ക്ഷേത്രം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവില്‍ കോടതിയിലെ ഹരജിക്കാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

 

 

 

 

 

---- facebook comment plugin here -----

Latest