Connect with us

Kerala

മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 107 വര്‍ഷം കഠിനതടവ്, നാലു ലക്ഷം രൂപ പിഴ

പതിമൂന്നുകാരിയായ മകളെയാണ് 52കാരനായ പിതാവ് ക്രൂരമായ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയത്.

Published

|

Last Updated

പത്തനംതിട്ട | മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 107 വര്‍ഷം കഠിനതടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. പതിമൂന്നുകാരിയായ മകളെയാണ് 52കാരനായ പിതാവ് ക്രൂരമായ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയത്. അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ഒന്ന് (പോക്സോ) ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ് വിധി പ്രസ്താവിച്ചത്. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അഞ്ച് വര്‍ഷവും രണ്ടുമാസവും കൂടി അധികശിക്ഷ അനുഭവിക്കണം. ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2020ല്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്സണ്‍ മാത്യൂസ് ഹാജരായി. കുട്ടി ഇപ്പോഴും വണ്‍ സ്റ്റോപ്പ് സെന്ററില്‍ കഴിയുകയാണ്.

പിഴത്തുക കുട്ടിക്ക് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.