Connect with us

Kerala

ജെസ്‌ന തിരോധാനക്കേസ്; സിബിഐ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

ജെസ്നയുടെ രക്തക്കറകള്‍ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയതായി ജെസ്നയുടെ പിതാവ് ആരോപിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഉദ്യോഗസ്ഥന്‍ ഹാജരാകുക. ജെസ്‌നയുടെ പിതാവിന്റെ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനാണ് ഉദ്യോഗസ്ഥനം വിളിച്ചുവരുത്തുന്നത്. ജെസ്നയുടെ രക്തക്കറകള്‍ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയതായി ജെസ്നയുടെ പിതാവ് ആരോപിച്ചിരുന്നു.എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതാകുന്നത്.ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞ ദിവസം പിതാവ് ജെയിംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ജെസ്നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരം തന്റെ കൈയിലുണ്ടെന്നും ജെയിംസ് കോടതിയെ അറിയിച്ചിരുന്നു. ജെസ്നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ച് താന്‍ വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നും ആരോപിക്കുന്നു.സുഹൃത്ത് അറിയാതെ രഹസ്യ സ്വഭാവത്തോടെ സിബിഐ അന്വേഷിക്കാന്‍ തയ്യാറായാല്‍ വിവരം നല്‍കാന്‍ തയ്യാറാണെന്നും ജെയിംസ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.

Latest