ബഷീർ പത്രപ്രവർത്തനത്തിന്റെ ഏകതാനതയിലേക്ക് അലിഞ്ഞു ചേർന്നു. ഒരു സമ്പൂർണതയെ തന്റെ ഹൃദയത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നു സൂഫിസം. ബഷീർ സ്നേഹ സൗഹാർദങ്ങളെ തന്റെ ഹൃദയത്തിലേക്ക് ക്ഷണിച്ചുവരുത്തി. ഒരാൾ സ്രഷ്ടാവുമായി കൂടുതൽ അടുക്കുമ്പോൾ അയാൾ സ്വയം ആവിയായിപ്പോകുന്നു. ഏറ്റവും അടുത്തെത്തുമ്പോൾ അയാളില്ലാതായിത്തീരുന്നു... അതാണ് സൂഫിസത്തിന്റെ വഴി. ബഷീറിന് തന്റെ കർമം അങ്ങനെയായിരുന്നു. അസാധാരണമായ ഒരു ജീവിതം.