Connect with us

Kerala

പ്രതിപക്ഷ ആരോപണം കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലുള്ളത്; അതിന് മറുപടി പറയാന്‍ തനിക്ക് സമയമില്ല: സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാരിനെ അടിക്കാനാവാത്തതിനാല്‍ പ്രതിപക്ഷം തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. അപവാദ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്നതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയം. അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞുകൊണ്ട് സംസാരിക്കുകകയായിരുന്നു സ്പീക്കര്‍.

വസ്തുതാരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണിത്. ഏതെങ്കിലും മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് സമയമില്ല. എന്തായാലും ഇങ്ങനെയൊരു പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലകെ എസ് യുവിന്റെ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

കേട്ടുകേള്‍വികളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം എന്നായിരിക്കും ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. പ്രമേയം അവതരിപ്പിച്ചഉമ്മര്‍ അടിച്ച അടി ബൂമറാങ് ആകും. നിയമസഭാ മന്ദിരത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഈ പണി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതാനുഭവങ്ങളാണ് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്. താന്‍ അന്തസ്സുള്ള കുടുംബത്തില്‍ പിറന്നവനാണ്. നിങ്ങള്‍ പറയുന്നത് കാലം വിലയിരുത്തും. വള്ളുവനാട്ടിലെ കുടിയാന്‍ കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ചപിതാമഹനായ മഞ്ചേരി രാമന്‍ നായരുടെ സംസ്‌കാരത്തിന്റെ ബലത്തിലാണ് ഇത് പറയുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Latest