Connect with us

Eranakulam

ചികിത്സ കിട്ടാതെ രോഗി മരിച്ചു; ആലുവ താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

Published

|

Last Updated

കൊച്ചി | ആലുവയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. സെക്യൂരിറ്റി ജീവനക്കാരനായ വിജയന്‍ ആണ് ആംബുലന്‍സില്‍ മരിച്ചത്. ആലുവ താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. പനി ബാധിച്ചിരുന്ന വിജയനെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അര മണിക്കൂറോളം ആംബുലന്‍സില്‍ കിടക്കേണ്ടി വന്ന വിജയന്‍ മരിക്കുകയായിരുന്നു.

എന്നാല്‍, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. വിജയനെ പനി ഒ പിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അവിടെ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ കൂടെ വന്നവര്‍ സമ്മതിച്ചില്ല. അതിനാല്‍ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. കൊവിഡ് ലക്ഷണം ഉള്ളതിനാല്‍ സുരക്ഷയില്ലാതെ ചികിത്സിക്കാനാകില്ല. പി പി ഇ കിറ്റ് ധരിച്ച് ഡോക്ടര്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

---- facebook comment plugin here -----

Latest