Connect with us

Kerala

ഉത്ര വധം; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ച് സൂരജ്

Published

|

Last Updated

പത്തനംതിട്ട | ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊന്നതിന്റെ കുറ്റം മാധ്യമങ്ങള്‍ക്ക് മുമ്പാകെ പരസ്യമായി സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. ഉത്ര മരിച്ച ശേഷം ആദ്യമായി വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് പൊട്ടിക്കരഞ്ഞുകൊണ്ട് എല്ലാം ഏറ്റുപറഞ്ഞത്. നിങ്ങളുടെ കുടൂംബത്തിന് നേരെയാണ് ആരോപണം ഉയരുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഞാനാണ് കൊന്നത്. ഞാനാ ചെയ്തത്. ചെയ്ത് പോയി. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ. അങ്ങനെ ചെയ്ത് പോയി” എന്നായിരുന്നു പ്രതികരണം. കൊലക്ക് എന്താണ് പ്രേരണയെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നും ചെയ്തുപോയെന്നുമായിരുന്നു പ്രതികരണം. കസില്‍ തന്റെ വീട്ടുകാര്‍ക്ക് പങ്കില്ല. കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് പാമ്പിനെ വാങ്ങിച്ചത്. അച്ചനും അമ്മക്കും സഹോദരിക്കും ഇതില്‍ പങ്കില്ലെന്നും സൂരജ് പ്രതികരിച്ചു.

എന്നാല്‍ മാതാപിതാക്കള്‍ കേസില്‍പ്പെടുമെന്ന് കണ്ടപ്പോള്‍ എല്ലാ കുറ്റവും സൂരജ് ഏറ്റെടുക്കുകയാണെന്ന് ഉത്രയുടെ സഹോദരന്‍ വിഷ്ണു പ്രതികരിച്ചു. സൂരജിന്റെ കുറ്റം ഏറ്റെടുക്കലും കരച്ചിലും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസില്‍ കൂട്ടുപ്രതിയായ സുരേഷും കരഞ്ഞുകൊണ്ട് തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. “”ഇനി ഈ കേരളത്തില്‍ ആര്‍ക്കും ഇത് പോലെ വരരുത്. ഒരു കൊച്ചിനും ഇത് പോലെ വരരുത്. എനിക്കും ഒരു പെണ്‍കൊച്ചാണ്. ഇങ്ങനെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയത് എന്ന് അറിയില്ലായിരുന്നെന്നും കൂട്ടുപ്രതി സുരേഷ് പറഞ്ഞു.

 

Latest