Connect with us

National

ഗുജറാത്തില്‍ ബി ജെ പിക്ക് വന്‍ പ്രഹരം; വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ച മന്ത്രിയുടെ വിജയം ഹൈക്കോടതി അസാധുവാക്കി

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തില്‍ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് ഹൈക്കോടതി അസാധുവാക്കി. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. രൂപാണി മന്ത്രിസഭയിലെ മുതിര്‍ന്ന കാബിനറ്റ് അംഗമായ ഭൂപേന്ദ്രസിങ് ചുദാസാക്കെതിരായ നടപടി ബി ജെ പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 2018ലാണ് കേസ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്.

429 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ അനധികൃതമായി റദ്ദാക്കിയതായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും എതിരാളിയുമായിരുന്ന അശ്വിന്‍ റാത്തോഡ് ഉന്നയിച്ച വാദം ഹൈക്കോടതി ശരിയാണെന്ന് കണ്ടെത്തി. അഹമ്മദാബാദിലെ ധോല്‍ക മണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്രസിങ് 2017ല്‍ വിജയിച്ചിരുന്നത്. 327 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം.

റിട്ടേണിങ് ഓഫീസറും ധോല്‍ക ഡെപ്യൂട്ടി കലക്ടറുമായ ധവല്‍ ജാനിയാണ് മന്ത്രി ഭൂപേന്ദ്ര സിങിനായി വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.