Connect with us

National

ലോക്ക്ഡൗണിനിടെ കാഴ്ചശക്തിയില്ലാത്ത വനിതാ ബേങ്ക് മാനേജറെ ഫ്‌ളാറ്റില്‍ കയറി പീഡിപ്പിച്ചു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കാഴ്ചശക്തിയില്ലാത്ത വനിതാ ബേങ്ക് മാനേജറെ ഫ്‌ളാറ്റില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. ദേശസാത്കൃത ബാങ്കിലെ മാനേജറായ 53 വയസ്സുകാരിയാണ് ക്രൂരപീഡനത്തിനിരയായത്. ഭോപ്പാലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

നഗരത്തിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലായിരുന്നു ബേങ്ക് മാനേജര്‍ താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ കാരണം രാജസ്ഥാനിലെ സ്വന്തം വീട്ടിലേക്ക് പോയ ഭര്‍ത്താവ് അവിടെ കുടുങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ച് നാളുകളായി കാഴ്ചശക്തിയില്ലാത്ത സ്ത്രീ ഒറ്റയ്ക്കായിരുന്നു ഫ്‌ളാറ്റില്‍ താമസം. വെള്ളിയാഴ്ച പുലര്‍ച്ചെ ഉറങ്ങുന്നതിനിടെയാണ് ബാല്‍ക്കണി വഴി അകത്ത് പ്രവേശിച്ചയാള്‍ ഇവരെ പീഡിപ്പിച്ചത്. തുടര്‍ന്ന് മാനേജറുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ഫ്‌ളാറ്റിന്റെ പ്രധാന വാതില്‍ പുറത്തുനിന്ന് പൂട്ടി ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. രാവിലെ സ്ത്രീയുടെ നിര്‍ത്താതെയുള്ള കരച്ചിലും നിലവിളിയും കേട്ടെത്തിയ അയല്‍ക്കാരാണ് സംഭവം പോലീസില്‍ അറിയിച്ചത്.

കടുത്ത ചൂട് കാരണം വനിതാ മാനേജര്‍ ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ടിരുന്നു. ഇതുവഴിയാണ് അക്രമി ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ സ്ത്രീയുടെ ഭര്‍ത്താവിന് ഭോപ്പാലിലേക്ക് യാത്രചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Latest